Home News Kerala

മടിയിൽ കനമുള്ള നേതാവിന് ആഭ്യന്തര വകുപ്പ് കൊടുത്താൽ മുഖ്യമന്ത്രിക്കും കോൺഗ്രസിനും തലവേദനയാകും; കരിമണൽ കർത്തയുടെ പണം വാങ്ങിയ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് യോഗ്യനോ ?

സിഎംആർഎൽ വിവാദത്തിൽ രമേശ് ചെന്നിത്തലയുടെ പഴയ പരാമർശങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ കോൺഗ്രസിൽ രാഷ്ട്രീയ സമ്മർദം ഉയരുന്നു.

ramesh chennithala

ആഭ്യന്തര മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ നിറയുന്ന രമേശ് ചെന്നിത്തലയ്ക്ക് എതിരായ സിഎംആർഎൽ വിവാദം കോൺഗ്രസിനുള്ളിൽ തന്നെ പുതിയ അസ്വസ്ഥതകൾക്ക് വഴിയൊരുക്കുകയാണ്. സിഎംആർഎല്ലിൽ നിന്നും പാർട്ടിക്ക് വേണ്ടി പണം വാങ്ങിയെന്ന് ചെന്നിത്തല തന്നെ നേരത്തെ തുറന്ന് സമ്മതിച്ചിട്ടുള്ള സാഹചര്യത്തിൽ, ഒരിക്കൽ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ഇപ്പോൾ തിരിച്ചടിയാകുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

“പാർട്ടിക്ക് വേണ്ടിയാണ് പണം വാങ്ങിയത്” എന്ന വിശദീകരണമാണ് ചെന്നിത്തല അന്ന് നൽകിയത്. എന്നാൽ ആരിൽ നിന്നാണ് പണം സ്വീകരിച്ചതെന്നും, അതിന് പിന്നിലെ സാഹചര്യം എന്താണെന്നും സംബന്ധിച്ച ചോദ്യങ്ങൾ ഇന്നും നിലനിൽക്കുകയാണ്. കർത്തയെ പോലുള്ള വ്യക്തികളിൽ നിന്ന് പണം വാങ്ങരുതെന്ന വി എം സുധീരൻ നടത്തിയ പരാമർശത്തോട് ചെന്നിത്തല പ്രതികരിക്കാതിരുന്നതും അന്ന് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.

See also  ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് കെണിയിലാക്കി; ഫാഷൻ ഷോയുടെ മറവിൽ ദുബായ് സെക്‌സ് റാക്കറ്റ്; അലീന, സിന്ധു, മഞ്ജിമ പിടിയിൽ, അന്വേഷണം കേരളത്തിലെ ഗുണ്ടാ-ലഹരി മാഫിയയിലേക്ക്

karimanal kartha money list

അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതായി പൊതുവേദികളിൽ ആവർത്തിച്ച് പറയുന്ന നേതാക്കൾക്കെതിരെ തന്നെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയരുന്നത് സാധാരണ ജനങ്ങളിൽ സംശയങ്ങൾ വർധിപ്പിക്കുന്നുവെന്നാണ് വിമർശനം. പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് പോലുള്ള നിർണായക പദവികളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്ന സമയത്ത് ഇത്തരം വിവാദങ്ങൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്ന വിലയിരുത്തൽ.

അതേസമയം, സിഎംആർഎൽ വിഷയത്തിൽ പുറത്തുവന്ന രേഖകളിൽ നിരവധി രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടിരുന്നെങ്കിലും വി ഡി സതീശൻ താരതമ്യേന ക്ലീൻ ഇമേജ് നിലനിർത്തിയെന്ന വിലയിരുത്തലും കോൺഗ്രസിനുള്ളിൽ ശക്തമാണ്. സതീശൻ മുഖ്യമന്ത്രിപദ സാധ്യതകളിലേക്ക് ഉയർന്നുവരുന്നതിനും ഈ ഇമേജ് സഹായകമായെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

See also  സസ്‌പെൻസിന് ഒടുവിൽ വിരാമം; കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ, ഹൈക്കമാൻഡ് പ്രഖ്യാപനം; സതീശന്റെ തന്ത്രങ്ങൾ ഇങ്ങനെ

കരിമണൽ വ്യവസായിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ വിവാദങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചയാകുമ്പോൾ, കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഇത് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമോ എന്നതാണ് ഇനി ശ്രദ്ധേയമായ ചോദ്യം.